Wednesday, June 20, 2012

മൂകമായ് യാത്രയാകുന്നവൻ

മൃത്യു, മൂകമായ് യാത്രയാകുന്നവൻ
എന്നുമവന്റെ കൈകൾ ചുറ്റിപ്പിടിക്കും
അങ്ങകലെ ശാന്തമാം തീരത്തണയും 
തോണിയിലൊപ്പമിരുന്നവൻ മൃദുഗാന-
മാലപിക്കുമതിൻ പ്രതിദ്ധ്വനിയൊരു 
നൊമ്പരത്തിൻ അലമുറയായിത്തീരും 
ഉച്ചത്തിൽ ആനന്ദമതിൽ കൈയ്യടിച്ചങ്ങു
ജീവനും ചിതയിലെരിഞ്ഞുതീർന്നു 
ദഹനവുമൊരിറ്റു കണ്ണുനീർ പെയ്തൊഴിഞ്ഞു 
നിശ്വാസമിനിയും തളംകെട്ടിനിന്നാക്കനൽച്ചൂടും
ഇതറിയാനിനി മറ്റൊരു ജന്മത്തിനായ് 
വിട്ടുകൊടുക്കരുതെന്ന് അപേക്ഷിച്ചു ജീവനും 
മൃത്യുവിൻ പാദത്താലമർന്നു സ്വയം 
മൃത്യുവായ്തീർന്നു എങ്ങോ....

No comments:

Post a Comment