കാലം പ്രഹസനങ്ങളുടെ ഘോഷയാത്രയ്ക്ക് സാക്ഷിയാവുന്നു. ജീവിതം ആദ്യന്തം അര്‍ത്ഥമില്ലാത്ത ആഘോഷങ്ങളുടേയും, പൊങ്ങച്ചസുഗന്ധം പരത്തുന്ന പ്രഹസനങ്ങളുടേയും, കലങ്ങപ്പെട്ടുപോയ ബുദ്ധിയുടേയും, രതിവൈകൃതങ്ങളുടേയും, കണ്ണീരിനും വേദനയ്ക്കും പങ്കുവെയ്ക്കുന്ന പെണ്‍ശരീരത്തിന്റേയും, മനുഷ്യത്വം നഷ്ടപ്പെടുന്നവന്റെ ധാര്‍ഷ്ട്യമായും, ലോഭമോഹങ്ങളുടെ കലവറയായും, മാറിന്റെ വലുപ്പവും തണുപ്പന്‍ കാമവും നിറഞ്ഞ മലീനസമായ കെട്ടിപ്പിടുത്തങ്ങളായും, ഭ്രാന്തിന്റെ മൂര്‍ദ്ധന്യത്തില്‍ പുലമ്പുന്ന സത്യമായും, മുന്നോട്ട്...വേഗമുള്ള യന്ത്രങ്ങളാല്‍ മന്തതബാധിച്ച് പുറത്തേയ്ക്കും പിന്നെ അകത്തേയ്ക്കും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
No comments:
Post a Comment