നിൻ ഹൃത്ശിഖരത്തിന്തുമ്പിലായ് ഒരുമാത്രവിശ്രമിക്കാനെത്തി
സന്ധ്യയ്ക്ക് മഴിമാറും പകലിൻ സമ്മതമില്ലാതെ ഞാൻ.
നിൻ ഹൃത് തന്ത്രിയിൽ നിന്നുയരുമനുരാഗ-
നാദതരംഗമായ് പിന്നെയെന്നോഞാൻ.
നിൻ ഹൃദയം വിതുമ്പുന്ന നൊമ്പരമായ്
ഒരശ്രുബിന്ദുവായ് തുളുമ്പിയതും ഞാൻ.
നിൻ ശ്വാസനിശ്വാസസീമകൾ പുൽകു-
മൊരാത്മനിർവൃതിയായ് ഉണർന്നു ഞാൻ.
നീ ഏകനായ് യാത്രചൊല്ലാതെ പോകിലോ
നിൻ പാദമമരുമോരോമണൽത്തരിയിലുമെൻസ്പർ-
ശനമതേറ്റുകൊൾക, എന്നിലെ നീയായ് തപിച്ചുകൊൾക.
No comments:
Post a Comment