ഈ പ്രകൃതി മനുഷ്യനെ വീണ്ടും നിസഹായതയുടെ
ഉമിത്തീയിൽ ഞെരിഞ്ഞടങ്ങാൻ വിടുകയാണ്. പ്രീയപ്പെട്ടതൊക്കെ നഷ്ടപ്പെടാതെ നോക്കാൻ വിഢിയായ മനുഷ്യൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അറിയാതെ സ്വാർത്ഥമോഹങ്ങൾ അവന്റെ ജീവിതത്തെ മായികലോകത്തേയ്ക്ക് ക്ഷണിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷെ പ്രകൃതി പ്രതികരികരിക്കുന്നു. വീർപ്പുമുട്ടിൽ വീണ്ടുതീരുമെന്ന് ഉറപ്പാകുമ്പോൾ മാത്രം...ഇതുപോലെ...നിസഹായനാണു് നീയെന്ന്...സംഹാരതാണ്ഡവം ചെയ്ത് ആത്മനിർവൃതിയടയുന്നു. ആലോചിക്കുവാനായി ഒരു നിമിഷം പോലും നൽകാതെ, മരണത്തിനെ തേരാളിയാക്കി അവൾ മനുഷ്യന്റെ സകല ക്രൂരതകൾക്കും പ്രതികാരം ചെയ്യുന്നു. മണ്ണും മഴയും മരണവും ചേർത്ത് ആയുധം അവൾ കൈയ്യിലേന്തുന്നു. ഇതുവരെ ഒപ്പമുണ്ടായ, എന്തൊക്കെയോ നഷ്ടപ്പെട്ട, ഏതൊക്കെയോ മനുഷ്യർ വിലപിക്കുന്നു... അതിനുകൂട്ടായി വാഗ്ദാനങ്ങളുടേയും മാറ്റൊലിക്കുമേൽ ഇനി ഉയർന്നുകേൾക്കുക ഒരു മരണപ്പെട്ടവളുടെ ചിരി മാത്രം. എതിൽ എല്ലാ വിചാരവികാരങ്ങളും ഇല്ലാതെയാകും. അന്ന് ഞാനോനീയോ നമ്മളോ ഉണ്ടാകുമോ?
No comments:
Post a Comment